സുഭാഷ് ചന്ദ്രബോസ്
"നേതാജി' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്വാതന്ത്യസമരപോരാളി. 1897 ജനുവരി
23-ന് ജനനം. ചെറുപ്പത്തിലേ സ്വാതന്ത്യസമരത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1938-ൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടായി. ഗാന്ധിജിയുമായുള്ള അഭിപ്രായഭിന്നതമൂലം കോൺഗ്രസിൽ നിന്നും രാജിവച്ച് ഫോർവേഡ് ബ്ലോക്ക് രൂപികരിച്ചു.ഹിറ്റ്ലർ, മുസോളിനി തുടങ്ങിയവരുടെ സഹായത്തോടെ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ഇന്ത്യയുടെ സ്വാതന്ത്യത്തിനുവേണ്ടിയുള്ള സമരം നടത്താൻ ശ്രമിച്ചെങ്കിലുംവിജയിച്ചില്ല. ഐ.എൻ.എ. (ഇന്ത്യൻ നാഷണൽ ആർമി) എന്ന പേരിൽ പ്രസിദ്ധമായിത്തീർന്ന ഒരു സൈന്യത്തെ രൂപീകരിച്ച് ഇന്ത്യയുടെ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ
സജീവ പങ്കുവഹിച്ചു. "എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം' എന്ന ബോസിന്റെവാക്കുകൾ ഏറെ പ്രസിദ്ധമാണ്. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്' എന്നു സംബോധനചെയ്തതും ഇദ്ദേഹമാണ്. 1945 ആഗസ്റ്റ് 12-ന് സിങ്കപ്പൂരിലെത്തിയ നേതാജി തന്റെ മന്ത്രിസഭാംഗങ്ങളു
മായി കൂടിയാലോചന നടത്തുകയും തടവുകാരനായി പിടിക്കപ്പെട്ടാലും പരാജയം സമ്മതിക്കില്ലെന്ന്പ്രതിജ്ഞയെടുക്കുകയും ചെയ്തു. ആഗസ്റ്റ് 17-ന് ഒരു ചെറുവിമാനത്തിൽ സെയ്ഗോണിലേക്ക് പറ
പ്പെട്ടെങ്കിലും തായ്പയ്ക്കടുത്തുവച്ച് വിമാനം തകർന്നുവീണു. ഗുരുതരമായി പരിക്കേറ്റ നേതാജിയെതായപെയിലെസൈനികകേന്ദ്രത്തിലേക്കെത്തിച്ചെങ്കിലും രാത്രി8മണിയോടെ അന്ത്യശ്വാസം വലിച്ചു
എന്ന് കരുതപ്പെടുന്നു. നേതാജിയുടെ മരണവത്താന്തം അംഗീകരിക്കാത്ത ഒരു വിഭാഗമുണ്ട്. ഇവർസുഭാഷ് ചന്ദ്രബോസ് മരിച്ചിട്ടില്ലെന്നതിന് തെളിവുകൾ നിരത്തി വാദിക്കുന്നു.
0 Comments: